കൊല്ലം: ഇരവിപുരം റെയിൽവേ ഗേറ്റിലെ മടുപ്പിക്കുന്ന കാത്തിരിപ്പിന് ഇനി വിട. നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ഇരവിപുരം റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നവകേരള നിർമ്മിതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നൽകുന്ന മുൻഗണനയുടെ തെളിവാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആകെ 38.21 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഓരോ ഘട്ടത്തിലും കൃത്യമായ ഫണ്ട് വിനിയോഗം ഉറപ്പാക്കിയിരുന്നു:
- ആവേശമായി ഉദ്ഘാടന വേദി
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളുടെ വലിയ നിര തന്നെ പങ്കെടുത്തു. ഇരവിപുരം എം.എൽ.എ. എം. നൗഷാദ്,സിപിഎം ജില്ല സെക്രട്ടറി എസ് ജയമോഹൻ കൊല്ലം മേയർ എ.കെ. ഹഫീസ്, വാർഡ് കൗൺസിലർ മഷ്ഹൂർ എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്ന് ഈ വികസന നേട്ടത്തെ ആഘോഷമാക്കി മാറ്റി.
യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം
കൊല്ലം നഗരത്തെയും തീരദേശ മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഇരവിപുരം. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമൂലം ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഈ മേൽപ്പാലം വരുന്നതോടെ ചരിത്രമാകും. അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലത്തിൽ ഒരുക്കിയിട്ടുണ്ട്.




